CJPയുടെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ 25 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി നടപടി സ്വീകരിച്ചത്.
അതേസമയം, ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരായ കേസുകൾ റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹി പൊലീസ് പരിധിയിലെ ഗുരുതര കേസുകളുമായി ബന്ധപ്പെട്ട 2,873 പേർക്കെതിരായ ഒരു എഫ്.ഐ.ആർ തുടരാനും കോടതി അനുമതി നൽകി.
കേസുകൾ റദ്ദാക്കിയതിന് പിന്നാലെ സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന CJP പ്രതിഷേധ മാർച്ച് പിൻവലിച്ചു. സുപ്രീം കോടതി നീതി ഉറപ്പാക്കുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.



